2014, ഏപ്രിൽ 27, ഞായറാഴ്‌ച



പ്രഭാപൂരമൊരു ചില്ലുജാലകമീ
കറുത്ത ചട്ടക്കുള്ളിലെ മറശീല
പതുക്കെയൊന്നു വിരലമർത്തിയാൽ
കാണുക, നിറപ്പകിട്ടാർന്നൊരു മായാവേദിക

അനുഭൂദികൾ വിരലുകളുടെ ചലനത്തിൽ
അപരിമിതമായി മുന്നിൽ നിറയുമ്പോൾ
അകലുന്നു, ദൃശ്യ വിഷയത്തിനോവിൽ
സിദ്ധ സർഗ്ഗചൈതന്യ ശക്തികൾ!!

പ്രണയമില്ല ആര്‍ദ്രതകളില്ല
കരുണയില്ല സഹവർത്തിത്ത്വമില്ല
ജിജ്ഞാസകളില്ല ധിഷണാവിലാസങ്ങളില്ല
വരണ്ടുപോയി നവോത്ഥാനങ്ങളും
പ്രബോധനങ്ങളും!!

ശുഷ്ക ചിന്തകൾ പ്രവണതകളായി
ലോകംചുരുങ്ങിയൊരു വൃത്തമായി
നല്ലതുകളും നന്മകളും പുസ്തക താളുകളിലായി
അമ്പേ!! നാമെല്ലാം പുരോഗമനവാദികളായി !!

ചിന്തകൾക്കു മീതെ പറക്കുന്ന ചെമ്പരുന്തേ
ഇന്നത്തെയന്തിയും കഴിഞ്ഞുവെന്നാശ്വസിക്കാൻ
ഇനിയിവിടെ പ്രദോഷങ്ങളില്ല!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ