2014, ഏപ്രിൽ 2, ബുധനാഴ്‌ച


പിറവി


ഒരു ചെറിയ അസ്വാസ്ഥ്യം മുളപൊട്ടി, യുള്ളിലത് 
പതിയെ അനങ്ങിത്തുടങ്ങി
പിന്നെ എരിപിരി സഞ്ചാരമായി,
പ്രിയതരമെങ്കിലും, നീറ്റലുകൾ നോവുകൾ 
ഓർമ്മയിൽ തികട്ടി വന്നു..
പുതിയതുകളൊന്നിനേയും സ്വാംശീകരിക്കാതെ 
വേരുകൾ മെല്ലെ പടർത്തി,
നിമിഷങ്ങൾ കൊണ്ടു വളർന്നു..
വിരലുകൾ വിറയാർന്നു നിന്നു..
ദീർഘമൊരുച്ഛ്വാസവായുവിന്നടവേളയിൽ 
സ്വേതകണങ്ങളിരുചെന്നിയിലൂടടർന്നു വീണു..
ചുറ്റും നിറയുന്ന മഷിപ്പൊട്ടുകളെ, നോക്കി 
ചെറ്റൊന്നാശ്വാസം കൊണ്ടു..
പേറ്റുനോവറിഞ്ഞോരു കവിഹൃദയത്തി-
നീറ്റില്ലത്തിലപ്പോളൊരു കാവ്യ ഭംഗി പിറന്നു!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ