2011, മാർച്ച് 19, ശനിയാഴ്‌ച

ഞാന്‍ വിരൂപയോ? വിശുദ്ധയോ?
സ്മൃതിയുടെ വേരറ്റ ഭ്രാന്തിയോ?
വേനലില്‍ വാടാത്ത കള്ളിമുള്‍പ്പൂവോ?


തിളച്ചുമറിയും  അഗാധ ഗര്‍തത്തിലെ..
ഉരുകിയൊലിക്കാന്‍ വെമ്പുന്ന ലാവയായി ...
നക്കിത്തുടക്കാന്‍ നീളുന്ന ജ്വാലയെ,
മാറോട്‌   ചേര്‍ത്തെരിഞ്ഞടങ്ങുന്ന പ്രാണിയായ്..
തപിച്ചു നില്‍ക്കും കരിമേഘക്കൂട്ടില്‍ നിന്നി- 
രച്ചുപെയ്യും വര്‍ഷ ശോകമായി..
ജന്മാന്ദരങള്‍ താണ്ടി ഞാന്‍ നില്‍ക്കുന്നു നിന്‍ മുന്നില്‍,
തിരിച്ചറിഞ്ഞീടുവാന്‍ കഴിഞ്ഞീലയെന്നോ...!!

വലിച്ചെറിഞ്ഞു കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങള്‍ കാലം..
വേദനിച്ചതില്ലവ തീര്‍ത്ത നിണപ്പാടുകള്‍,  നീ ക്രൂരമെന്‍ 
നേര്‍ക്കു ചൊരിഞ്ഞ അവഗണനയാണെന്നറിഞ്ഞിടാത്തോരീ  നാളത്രയും ..

ക്ഷണികമെന്നു ഞാനൂന്നിപ്പറഞ്ഞപ്പോളൊക്കെയും നിത്യമെന്നു  നീ 
ശഠിച്ചസത്യം..
പാതിവഴിയിലെത്തി ശങ്കിച്ചു നില്‍ക്കുന്നു , കാലം 
മായ്ക്കാത്തയോര്‍മ്മയായി  നീ കരുത്താര്‍ജിച്ചീടൂ...

കളഞ്ഞു പോയൊരു മുദ്രമോതിരവുമായിയിനിയുമൊരു 
ഭവദാസന്‍ വരികയില്ല..
ഓര്‍ത്തെടുക്കുക രാജന്‍ നീ നീര്‍ത്തിയ മോഹസാമ്രാജ്യം 
ശാപഗ്രസ്തയാമിവള്‍ക്കേകിയ കടിഞ്ഞൂല്‍ ശപഥം..

പൊയ്പ്പോയ സ്മൃതിയുടെ മുഖ ചിത്രമായി..
പരിഹാസ്യയായി, നിന്ദ്യയായി, നില്‍ക്കുന്നു നിന്മുന്നില്‍ 
ഇനിയും,തിരിച്ചറിഞ്ഞീടുവാന്‍  കഴിഞ്ഞീലയെന്നോ..!!!


2011, ഫെബ്രുവരി 19, ശനിയാഴ്‌ച
















നിശബ്ദമായ വീഥികളിലൊന്നില്‍

നിശീധിനിയുടെ അന്ത്യയാമത്തില്‍

നൂപുരമണിഞ്ഞ രണ്ടുകാല്‍പ്പാദങ്ങള്‍

നീലമേനിയാര്‍ന്നവനെ തേടിയലഞ്ഞു...


വിരഹമായിരുന്നില്ല, ഉള്ളില്‍ കനത്ത മദവുമല്ല..

സ്വയമുരുകിയൊലിക്കും മാനസവുമതിലെ -

രിയുന്നോരഗ്നിയായി ക്രൂരമോരാജ്ഞയും...!


മൃദുലയായിരുന്നു , വാര്‍മ്മുകിലിന്‍ ഭംഗിയാര്‍ന്നോരാള്‍

സ്മേരവദനയായി മനസ്സിന്നിമ്പമേകിയവള്‍..

നിശാധാമിയലുന്ന പുകച്ചുരുളിലകപ്പെട്ടു ,

പാടെ കറുത്ത് , സ്വയമാകെയെരിഞ്ഞവള്‍..!!!...!!!


തേടിനടന്നതേതു കൃഷ്ണ പക്ഷത്തിലെ നക്ഷത്രത്തെ..

നേടിയ ജന്മം ജന്മാന്തര പുണ്യമായിത്തീരാന്‍!

അറിയാതെ വന്നു പതിച്ചോരാ വേപധു,

അരിയോരാ ദര്‍ശനത്തില്‍ മറക്കുവാന്‍..!!!


സ്വയമുരുകാതെ ഉണരുമോ സുഖദമൊരുഗാനം

വിണ്ണില്‍ ഉരുകാതെയുതിരില്ല മഴമേഖത്തുള്ളികള്‍...

മധുരമോരാനന്ദം അമ്പേ! ലഭിക്കുവാന്‍

ഒഴുകേണം ചുടുനിണം ഹൃദയത്തില്‍ നിന്നെന്നോ?!


എങ്കിലും സുഭഗേ നിന്നെ വിലയിച്ച പുണ്യം

ആചന്ദ്രതാരം ഇനിയോരുവള്‍ക്കാശ്ലിതമാണോ..?!



ഈ ലോകനാഥനാ മാറില്‍ വിലാസനായ്

നിന്നിലെ മാതൃത്വമാർത്തു നുകര്‍ന്നപ്പോള്‍

നിന്നാനന്ത മൂര്‍ച്ചയേയറിയാതെ പോയവര്‍,

നിന്നാത്മ നിര്‍വൃതിയറിയാതെ നിന്നെ ശപിച്ചവര്‍,

ഹാ! ദുര്‍ഭകള്‍ അവരെത്ര നിരർഥകൾ !!