2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച





വാക്കുകൾക്ക് വറുതി മൂർഛിച്ച ചിത്തത്തിൽ
വഴക്കമില്ലാത്ത ചിന്തകൾ പിടക്കുന്നു
പകർന്നെടുക്കുവാനൊരു തൂലിക തേടി ഞാൻ
പലനാളുകളായി പരതി നടക്കുന്നു..

വിചിത്രമാണ് ചില നേരത്തു കാണുകിൽ
ചിരിക്കുവാൻ പോലും മടിക്കുന്ന ശീലങ്ങൾ
വിരിയിച്ചിടില്ലൊരു സുഖവുമതുപക്ഷേ,
പിരിച്ചെടുക്കുവാനകാത്ത വേരുകൾ.

കപടമാണാ കുതറിനോട്ടങ്ങളെങ്കിലും
ചടുല വേഗത്തിലാകും മിടിപ്പുകൾ
ത്വരിതനിശ്വാസത്തിൻറെ താളത്തിൽ
മുങ്ങിനിവരുമ്പോൾ
അകലെമായുന്നനിർണ്ണിത ശേലുകൾ

പതിതനായി ശോകമുരുകി കഴിയുമ്പോൾ
സരഭസം വന്നുതിരുന്നനാരതം..
പരിഭവിക്കുവാൻ കഴിയുവതെങ്ങിനെ
ഹൃദയഹാരികളല്ലേയീ ചഞ്ചലാക്ഷികൾ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ