2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

വിലാപങ്ങൾ 


സത്യമെന്നു നിനച്ച മൂല്യങ്ങളെല്ലാം
മിഥ്യയെന്നു ജീവിതമോതി പഠിപ്പിക്കുമ്പോൾ
നഷ്ടമാകുന്നു സ്വപ്‌നങ്ങൾ പൊലുമവ
രക്തപുഷ്പ്പങ്ങളായി ബലിക്കല്ലിലരഞ്ഞിടുന്നു..
വിഡ്ഢിവേഷങ്ങളാടി നാം ജീവിത ശുക്ലപക്ഷങ്ങളെ
കാത്തു നിന്നിടും നേരം
അന്ധകാരം വന്നു കണ്ണുകൾ മൂടുന്നു
പങ്കിടാനാവാത്ത ദുഃഖം വമിക്കുന്നു..

പിറവിതൻ വേദന അമ്മയെക്കാളേറ്റം
പിണ്ഡംമായിരുന്ന  ദേഹി അനുഭവിക്കും നേരം
നേർത്തനൂലുപോൽ നീളുമാ പൊക്കിൾ കൊടിയിലൂടാത്മ
ബന്ധത്തിൻ ആദ്യപടിയറ്റിടും നേരം
വിങ്ങി പൊട്ടിക്കരയുവാനല്ലാതെ പൈതലിനെന്തറിയാം !

പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ കേട്ടുനാം
പലവഴികളിലൂടായി ചരിച്ചപ്പോഴും
പഴകിടാത്തോരമ്മിഞ്ഞപ്പാലിന്റെ
മാധുര്യം നന്മകളൂട്ടി തന്നിരുന്നു..

മറക്കാതിരിക്കണം, നമ്മളോതിപ്പഠിച്ച പഴം പാട്ടുകൾ
പകർത്തുവാനേറെക്കൊതിച്ചു സൂക്ഷിച്ച
പലരുടെയും ജീവിത ചിത്രങ്ങൾ..
കെട്ടുതഴമ്പിച്ചൊരീ വാക്കുകൾ
ഇന്നേറ്റം പുഛിചുതള്ളുന്ന മൂല്യങ്ങൾ!!

മറന്നുപോയിരുന്നു മന്ദഹാസങ്ങൽ മുന്നിലെ
ഊടുവഴിയിൽച്ചിതറിയ സത്യങ്ങളിൽ
നിറഞ്ഞിരിക്കുന്നു യുക്തിവാദത്തിൻ കരിയിലകൾ
എന്നും പഴമയേ സ്നേഹിച്ച പൂമുഖത്ത്..

മൂല്യങ്ങളെ മൂല്യചുതികളാക്കി തീർക്കുന്ന
പുതിയ സംസ്കാരത്തിന്റെ പൈതലാവാൻ
കഴിയാതെ പോകുന്ന ജന്മങ്ങളെ..
നിങ്ങൾ മാറോടു ചെർത്തതെല്ലാം കറുത്തീയമോ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ