2014, ഫെബ്രുവരി 11, ചൊവ്വാഴ്ച



വിദൂരതയിലൊരു നീർച്ചാലുപോലെ..
വിമൂകമൊരു തപസ്സിന്റെ വെള്ളി രേഖപോലെ..
ഇടയ്ക്കൊന്നു ശങ്കിച്ചും, പതുക്കെയൊന്നാഞ്ഞും,
തടുത്തു നിർതുന്നൊരു ശിലാ ശൈലങ്ങളെ,
നനുത്ത സ്പർശങ്ങളാൽ പരിരംഭണം ചെയ്തും..
തീരങ്ങളിൽ തപം ചെയ്യുന്ന പുരുഷാർഥങ്ങൾതൻ
പുണ്യപാപങ്ങൾ പേറിയും..
ദുഃഖങ്ങൾക്കെല്ലാം അറുതിവരുത്തുന്ന ശക്തിയായി
സ്വയം പരിണമിച്ചും..
ഭാഗീരഥി, നീ സ്ത്രീത്വത്തിൻ പരമോന്നത-
സതതത്തിലുപവിഷ്ടയായി...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ