2021, ജൂൺ 23, ബുധനാഴ്‌ച

വരണ്ട മണ്ണുപോലെ
വിള്ളലാണ്ട മനസ്സിന്നൊരു 
ചാറ്റൽമഴക്കായി കേഴുന്നു!
മിഴിതരാതെ സമയം
ഝടുതിയിൽ  പോയ്മറയുന്നു!
പൂട്ടിയിട്ട ഓടാമ്പലുകൾ 
തുറക്കാൻ പാടേ മറന്നിരിക്കുന്നു!
എഴുതുവാനെടുത്ത തൂലിക 
മഷി മാത്രം ശർദ്ധിച്ചു,
വിവശയായി കിടക്കുന്നു!
കരിനീല നിറമാർന്ന താളുകൾ,
പോയനാളുകളേയോർത്തു തേങ്ങുന്നു!
കണ്ടുമറന്ന മുഖങ്ങളെ കാലം
ചില്ലിട്ട ചിത്രങ്ങളായി മച്ചിൽ തൂക്കുന്നു!
ജീവിക്കുകയാണോയെന്നു ശങ്കതോന്നിക്കും -
വിധം നിശബ്ദമാണെങ്ങും! 
ഉറക്കെ ചിരിക്കുന്നവർപോലും,
അർത്ഥമില്ലാത്ത നിഴൽചിത്രങ്ങൾപോലെ..
കല്ലറയിലടക്കപ്പെട്ട ആത്മാക്കളുടെ, 
തേങ്ങലുകൾ മാത്രമിപ്പോഴും,
ഉറക്കമില്ലാത്ത രാവുകളിൽ,
കൂട്ടുകൂടാനെത്തുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ