2017, ജനുവരി 22, ഞായറാഴ്‌ച

മരണമിന്നൊരു മൗനരാഗമായി
മധുരം പകർന്നെൻ കരം പിടിച്ചീടുകിൽ
മറക്കാതിരിക്കുമോ നീ
പ്രാണനായകഃ
ഹൃദയം പിടഞ്ഞു നീർകണമായി പൊഴിയുന്നൊരാ നിമിഷങ്ങളെന്നും..
പ്രണയം നിറച്ചു  നാമൊരുമിച്ച വഴികളിൽ
മറവിക്കുമുമ്പേയൊന്നെത്തിനോക്കി നീ
ഇലകൾ പൊഴിച്ചു 
വിരഹമറിയിച്ചു നിൽക്കുന്ന
ഇലഞ്ഞിയുടെ ചോട്ടി-
ലന്നിളം ചൂടേറ്റു വാടിയ വെളുത്ത ഓർമ്മകക്കൊരവസാന ചുംബനമാകുമോ
പിന്നെ, ഇനിയെന്നുകാണുമെന്നറിയാത്ത കടംകഥക്കൊരുത്തരമായി
വരുംജന്മത്തിലെന്നു വിടചൊല്ലി നടന്നകലുമ്പോഴും
ഒരുക്ഷണമെന്റെ പിൻവിളക്കു വേണ്ടിനീ
വെറുതെ, വെറുതേ മോഹിക്കുമോ..
പ്രണയമാണെനിക്കീ പുഴയോടും പുലരികളോടുമെങ്കിലും,
നീയില്ലാത്തയീ വീഥിയും ഭൂമിയും
നിശ്ശൂന്യമെന്നു നീ പറയുകിലൊരുവേള,
നാളെഞാനില്ലെങ്കിലാനാളേക്കഴിഞ്ഞു
പടരുമൊരു നേർത്തൊയലപോലെയാ-
രാവിൽ ഞാനുമെൻ കിനാക്കളും
നിനക്കുകൂട്ടായി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ